Political News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Political News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചപ്പാരപ്പടവിൽ ഭരണ പ്രതിസന്ധി; യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെ യൂത്ത് ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. #Chapparapadavu




വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക >>

ചപ്പാരപ്പടവ് : ചപ്പാരപ്പടപവ് ഗ്രാമ പഞ്ചായത്തിൽ ഭരണ തർക്കം കൈയ്യങ്കാളിയിലേക്. യുഡിഎഫിൽ കോണ്ഗ്രസ്സ് - മുസ്‌ലിം ലീഗ് തർക്കം ആണ് ഇന്ന് കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ യുഡിഎഫിൽ തർക്കം ഉടലെടുത്തിരുന്നു. കോൺഗ്രസ്സിനുള്ളിലും മുസ്‌ലിം ലീഗിനുള്ളിലും വിഭാഗീയത ഉടലെടുത്തിരുന്നു. ലീഗിന്റെ നേതാവും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ആയ അബ്‌ദുറഹിമാൻ പത്താം വാർഡിൽ ലീഗിന്റെ സ്ഥാനാർഥിയും മുതിർന്ന നേതാവുമായ ഓകെ ഇബ്രാഹിം കുട്ടിയെ വൻ ഭൂരിപക്ഷത്തിൽ തോല്പിച്ചിരുന്നു. സംസ്ഥാന നേതൃത്വം ഉൾപ്പടെ ഇടപെട്ടിട്ടും സ്ഥാനാർത്ഥിത്വം പിൻവലിക്കാതെ മത്സരിച്ചത് ലീഗിന് വൻ ക്ഷീണമാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ലീഗിന്റെയും കോൺഗ്രസ്സിന്റെയും അംഗങ്ങളുടെ അനൈക്യം മൂലം ഇടതുപക്ഷത്തിന്റെ അംഗങ്ങൾ എതിരില്ലാതെ തുരഞ്ഞെടുക്കപ്പെട്ടത്.

മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം യുഡിഎഫിനെ കൈവിടാത്ത പഞ്ചായത്ത് ആയിരുന്നു ചപ്പാരപ്പടവ്, അതിനാൽ തന്നെ വൻ വികസന മുരടിപ്പും സ്വജന പക്ഷപാതവുമാണ് പഞ്ചായത്തിൽ, യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തതും വൻ വാർത്ത ആയിരുന്നു. തുടർച്ചയായി ജയിച്ചിട്ടും പഞ്ചായത്തിലെ പ്രവർത്തനങ്ങളിൽ ലീഗ് ഹൈജാക്ക് ചെയ്യുകയാണ് എന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

എന്നാൽ അർഹമായ പരിഗണന ലീഗിന് ലഭിക്കുന്നില്ല എന്ന പരാതിയാണ് ലീഗ് അണികൾ ഉന്നയിക്കുന്നത്. അതിന് കാരണം ലീഗ് നേതാക്കൻ ആണെന്ന് യൂത്ത് ലീഗ് പ്രവർത്തകർ ആരോപിക്കുന്നു. ഇങ്ങനെ പരസ്സപരം പ്രതിഷേധിക്കുകയും ആരോപണം ഉന്നയിക്കുകയും ചെയ്യുകയാണ് നിലവിൽ യുഡിഎഫ്. അതിനിടയിൽ ആണ് വാക്ക് തർക്കങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ ഉള്ള കൈയ്യാങ്കളിയിലേക്ക് മാറിയത്.

മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. #VKIbrahimKunju

എറണാകുളം : മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

2001ലും 2006ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎല്‍എയും കളമശ്ശേരി മണ്ഡലത്തിന്റെ ആദ്യ എംഎല്‍എയുമാണ് വി കെ ഇബ്രാഹിംകുഞ്ഞ്. 

2005 മുതല്‍ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ്. 2011 മുതല്‍ 2016 വരെ പൊതുമരാമത്ത് മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗിനെ പ്രതിനിധീകരിച്ച് നാല് തവണ അദ്ദേഹം എംഎല്‍എയായി. നിലവില്‍ മുസ് ലിംലീഗ് നാഷണല്‍ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു.

ഓഡിയോ വാട്സ്ആപ്പ് സന്ദേശങ്ങൾ പുറത്ത്; നിഷേധിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ #Rahul_Mamkoottahil

 

ലൈംഗികാതിക്രമ കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ തെളിവുകൾ.  രാഹുലിന്റെ വാട്ട്‌സ്ആപ്പ് ചാറ്റും ഓഡിയോ സംഭാഷണവും ലഭിച്ചു, ഇത് ഗർഭധാരണത്തിന് പ്രേരിപ്പിച്ചത് അദ്ദേഹമാണെന്ന് കാണിക്കുന്നു. "എനിക്ക് നിങ്ങളെ ഗർഭിണിയാക്കണം" എന്ന് പറഞ്ഞ് രാഹുൽ പെൺകുട്ടിക്ക് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നിട്ടുണ്ട്. പിന്നീട്, ഓഡിയോ സംഭാഷണത്തിൽ രാഹുൽ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതും കേൾക്കാം.

 എന്തിനാണ് ഇപ്പോൾ നിങ്ങളുടെ പദ്ധതി മാറ്റുന്നതെന്ന് പെൺകുട്ടി ചോദിക്കുന്നു. ഗർഭധാരണത്തിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ പെൺകുട്ടി വിശദീകരിക്കുമ്പോൾ, രാഹുൽ മാങ്ക്കൂട്ടത്തില്‍ "നിങ്ങളുടെ നാടകം നിർത്തൂ" എന്ന് മറുപടി നൽകുന്നു. പെൺകുട്ടിയോട് അവൾ ആക്രോശിക്കുന്നതും കേൾക്കാം.

"എനിക്ക് ഇനി സഹിക്കാൻ കഴിയില്ല ഛർദ്ദിയും മറ്റ് പ്രശ്നങ്ങളുമുണ്ട്" എന്ന് പെൺകുട്ടി കരഞ്ഞുകൊണ്ട്  പറയുന്നു, "ആദ്യം, യാഥാർത്ഥ്യബോധമുള്ളവരായിരിക്കുക. ഈ നാടകം കാണിക്കുന്ന ആളുകളെ എനിക്ക് ഇഷ്ടമല്ല" എന്ന് രാഹുൽ മാങ്ക്കൂട്ടാറ്റിലിനോട് പ്രതികരിക്കുന്നു.

എനിക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എനിക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല, ഞാൻ പതുക്കെ സംസാരിക്കുന്നു, പെൺകുട്ടി പറയുന്നു. നിരവധി പ്രശ്‌നങ്ങളുണ്ട്. ആരോടും പറയാൻ കഴിയില്ലെന്ന് അവൾ പറയുന്നു. പക്ഷേ രാഹുൽ തിരിച്ചു വിളിച്ചു പറയുന്നു, "ഈ നാടകം വീണ്ടും നിർത്തൂ."

പിന്നെ അയാൾ അവളെ ആശുപത്രിയിൽ പോകാൻ നിർബന്ധിക്കുന്നു. കുഞ്ഞിനെ ആഗ്രഹിച്ചുകൊണ്ട് എന്തിനാണ് സ്വയം ജീവനൊടുക്കാൻ നിർബന്ധിതയാകുന്നതെന്ന് യുവതി ചോദിക്കുന്നു. "എന്തുകൊണ്ടാണ് നിങ്ങൾ ഈ അവസാന നിമിഷത്തിൽ മാറുന്നത്? എന്തിനാണ് എന്നെ ഇങ്ങനെ കൊല്ലുന്നത്?" യുവതി ചോദിക്കുന്നു. രാഹുൽ തിരിച്ചു ചോദിക്കുന്നു, "ആശുപത്രിയിൽ പോകാൻ നിങ്ങൾക്ക് ആരുടെ സഹായം ആവശ്യമാണ്?"



ആലക്കോട് തിരഞ്ഞെടുപ്പ് ചൂടിലേക്ക് ; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുന്നണികൾ, യുവ പ്രഫഷണലിനെ രംഗത്തിറക്കി ഇടതുപക്ഷം. #Alakode_Election


ആലക്കോട് : മലബാറിന്റെ കുടിയേറ്റ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള  ആലക്കോട് പഞ്ചായത്തിലെ പ്രധാന വാർഡുകളിലൊന്നായ ആലക്കോട് ടൗണിലെ സ്ഥാനാർത്ഥി നിർണയം മുന്നണികളില്‍ പൂര്‍ത്തിയായി. അഡ്വ. അനുപ്രിയ കൃഷ്‌ണയാണ് എൽ. ഡി. എഫ് സ്ഥാനാർത്ഥി. തളിപ്പറമ്പ് ബാറിലെ അഭിഭാഷകയായ അനുപ്രിയ കൊട്ടയാട് കവല നരിയൻപാറ സ്വദേശിനിയാണ്. ആലക്കോട്ടെ കലാ-സാംസ്കാരിക നാടക പ്രവർത്തക കൂടിയാണ്. 


കോൺഗ്രസ് ആലക്കോട് ബ്ലോക്ക് സെക്രട്ടറി അപ്പുക്കുട്ടൻ സ്വാമിമഠമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. ദീർഘകാലമായി ആലക്കോടിന്റെ രാഷ്ട്രീയ-സാ മൂഹ്യ മേഖലകളിൽ സജീവ സാന്നിധ്യമായ അപ്പുക്കുട്ടനെ ടൗൺ വാർഡിലെ സ്ഥാനാർത്ഥിയാക്കുന്നതിന് ഇന്നലെ ആലക്കോട് ചേർന്ന കോൺഗ്രസ് യോഗത്തിലാണ് തീരുമാനമായത്. ബി. ജെ.പി നേതാവ് സി.ജി. ഗോപനാണ് എൻ. ഡി.എ സ്ഥാനാർത്ഥി. മൂന്ന് മുന്നണികളു ടെയും സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ചിത്രം തെളിഞ്ഞതോടെ ടൗൺ വാർഡിൽ മത്സരം മുറുകിയിരിക്കുകയാണ്.


മറ്റ് രണ്ടു സ്ഥാനാര്‍ഥികളേക്കാള്‍ യുവത്വമാണ് എല്‍ഡി എഫ് സ്ഥാനാര്‍ഥിയായ അഡ്വ. അനുപ്രിയ കൃഷ്ണയെ വ്യത്യസ്ഥയാക്കുന്നത്. പ്രൊഫഷണല്‍ യോഗ്യതയോടൊപ്പം ആലക്കോടിന്റെ കലാ സാംസ്‌കാരിക സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യം കൂടിയാണ് അഡ്വ. അനുപ്രിയ. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായുള്ള പഞ്ചായത്തായ ആലക്കോട് അഡ്വ. അനുപ്രിയ  വിജയിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തന്നെ ലഭിക്കുമെന്നതില്‍ സംശയമില്ലെന്ന് അണികളും ഉറപ്പിച്ചു കഴിഞ്ഞു.


നിലവിൽ എൽ.ഡി.എഫിന്റെ സിറ്റിംഗ് വാർഡാണ് ആലക്കോട് ടൗൺ, പഞ്ചായത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ത്തിയായി വരുന്നതിനനുസരിച്ച് പ്രചാരണവും ചൂടുപിടിച്ചു കഴിഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായ വാര്‍ഡുകളില്‍ ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.


സുപ്രീം കോടതിയില്‍ മാത്യു കുഴല്‍നാടന് തിരിച്ചടി, #MatherKuzhalnadan

 


ന്യൂ ഡല്‍ഹി : മാത്യു കുഴൽനാടന് സുപ്രീം കോടതിയിൽ തിരിച്ചടി. സിഎംആർഎൽ-എക്സലോജിക് കമ്പനികൾ തമ്മിലുള്ള പ്രതിമാസ പണമിടപാട് ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

രാഷ്ട്രീയ തർക്കങ്ങൾക്ക് കോടതി വേദിയാകരുതെന്നും അത്തരം കാര്യങ്ങൾ കോടതിക്ക് പുറത്ത് കൈകാര്യം ചെയ്യണമെന്നും സുപ്രീം കോടതി വിമർശിച്ചു.

വിജിലൻസ് അന്വേഷണം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ബിജെപി നേതാവ് അനിൽ കുമാറിന്റെ മരണം അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘം. #BJPLeaderDeath

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ അനിൽ കുമാറിന്റെ ആത്മഹത്യ അന്വേഷിക്കാൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. പൂജപ്പുരയിലെ സിഐയും എസ്ഐയും ഈ സംഘത്തിലുണ്ട്. അന്വേഷണ സംഘത്തെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

അനിൽ കുമാറിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. രാജീവ് ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾക്ക് അനിലിന്റെ മരണത്തിൽ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ട് അന്വേഷണ സംഘം സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു.

എന്നാൽ, അനിൽ കുമാർ പ്രസിഡന്റായ വലിയശാല ഫാം സൊസൈറ്റിയിൽ നിന്ന് നൽകിയ വായ്പകളിൽ ഭൂരിഭാഗവും ബിജെപി നേതാക്കൾക്കും സഹ കൗൺസിലർമാർക്കും ആയിരുന്നുവെന്നാണ് വിവരം. വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ പട്ടികയിൽ ബിജെപി സംസ്ഥാന നേതാക്കൾ പോലും ഉണ്ട്. ആത്മഹത്യയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ രൂക്ഷമായ തർക്കം നടക്കുന്നുണ്ട്. ബിജെപി നേതാവ് എസ് സുരേഷിന്റെ ഭാര്യ അഡ്വ. അഞ്ജന ദേവിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് മുൻ കൗൺസിലറും ബിജെപി നേതാവുമായ ഹരിശങ്കർ രംഗത്തെത്തിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളായ നേതാക്കൾ അനിലിനെ പിന്തുണച്ചില്ലെന്ന വിമർശനവും നിലവിലുണ്ട്.

ബാങ്കിലെ പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അനിലിന്റെ കൈപ്പടയിലെ കുറിപ്പ് സ്ഥിരീകരിക്കുന്നു. വലിയശാല ഫാം സൊസൈറ്റിക്ക് അദ്ദേഹം ഏഴ് കോടിയിലധികം രൂപ വായ്പ നൽകിയിരുന്നു. വായ്പയെടുത്തവരിൽ പലരും പണം തിരികെ നൽകിയില്ല. നിക്ഷേപകർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. പണം തിരികെ നൽകാൻ കഴിയാതെ വന്നപ്പോൾ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. എല്ലാ കുറ്റവും അദ്ദേഹത്തിലായിരുന്നു, അദ്ദേഹം ഒറ്റപ്പെട്ടു. പാർട്ടി നേതൃത്വവും സഹായിച്ചില്ല.. അതുകൊണ്ടാണ് അദ്ദേഹം ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ അനിൽ പറയുന്നു.

വ്യാജ തിരിച്ചറിയൽ കാർഡിൽ കുരുങ്ങി രാഹുൽ: കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും #fake_identity


യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റാകാൻ രാഹുൽ മാങ്കൂട്ടത്തിലും സംഘവും വ്യാജ ഐഡി കാർഡുകളുണ്ടാക്കി സംഘടനാ തെരഞ്ഞെടുപ്പ്‌ അട്ടിമറിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി. പ്രതികളുടെ ശബ്ദരേഖയിൽ രാഹുലിൻ്റെ പേരും ഉണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിച്ചത്.

വ്യാജരേഖ ചമയ്‌ക്കലും വഞ്ചനാക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും വ്യാജ ഇലക്‌ട്രോണിക്‌ രേഖയുണ്ടാക്കലുമടക്കം ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾ ചെയ്തതെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ. യൂത്ത് കോൺഗ്രസ് നേതാക്കളും രാഹുലിന്റെ അടുത്ത സുഹൃത്തുക്കളുമായ അഭിനന്ദ്‌ വിക്രമൻ, രഞ്ജു, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ,ജെയ്സൺ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഫെനി നൈനാനും, ബിനില്‍ ബിനുവും പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിലായിരുന്നു. ഇതോടെയാണ് രാഹുലിലേക്കും അന്വേഷണം തിരിഞ്ഞത്.

മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് സംഘം കാർഡുകൾ നിർമിച്ചത്. തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോയും പേരും മാറ്റി സംഘടനാ തെരഞ്ഞെടുപ്പിന്‌ ഉപയോഗിച്ചതെന്ന്‌ തിരുവനന്തപുരം ഫോറൻസിക്‌ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

അഭിനന്ദ്‌ വിക്രമന്റെ ലാപ്‌ടോപിൽ ഫോട്ടോഷോപ്‌ ഉപയോഗിച്ചാണ്‌ കാർഡുകൾ നിർമിച്ചതെന്ന്‌ പരിശോധനയിൽ വ്യക്തമായി. ദിവസവും 50 മുതൽ 60 വരെ കാർഡുകൾ എന്ന നിലയിൽ രണ്ടായിരത്തോളം വ്യാജ കാർഡുകളാണ് നിർമിച്ചത്.
 ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 465, 468, 471, 419, 120 (ബി), ഐടി നിയമത്തിലെ 66(സി) വകുപ്പുകൾ പ്രകാരമാണ്‌ കേസ്‌. വ്യാജരേഖ ചമയ്‌ക്കുന്നവർക്ക്‌ ഐപിസി 465 പ്രകാരം രണ്ടുവർഷംവരെ തടവും പിഴയും ഇലക്ട്രോണിക്‌ രേഖ ചമയ്‌ക്കുന്നത്‌ 468 പ്രകാരം ഏഴ്‌ വർഷം വരെ തടവും ലഭിക്കാം. 419 അനുസരിച്ച്‌ വഞ്ചനാക്കുറ്റത്തിന്‌ മൂന്ന്‌ വർഷം വരെ തടവും പിഴയുമുണ്ടാകാം. 120(ബി) പ്രകാരം ക്രിമിനൽ ഗൂഢാലോചനയ്‌ക്ക്‌ ആറ്‌ മാസം വരെ തടവും പിഴയും നൽകാം. ഡിജിറ്റൽ ഒപ്പ്‌, പാസ്‌വേർഡ്‌, മറ്റ്‌ വ്യക്തിഗത വിവരങ്ങൾ എന്നിവ വ്യാജമായി നിർമിച്ചതിന്‌ മൂന്ന്‌ വർഷംവരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ്‌ ശിക്ഷ.


രാഹുൽ മാങ്കൂട്ടത്തിന് കോൺഗ്രസിൽനിന്ന് സസ്‌പെൻഷൻ: എംഎൽഎ ആയി തുടരും #Rahul_mamkootathil


തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തു. എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് പാർട്ടി. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉണ്ടായേക്കില്ല. നടപടി സസ്പെഷനിൽ മാത്രമായി ഒതുങ്ങും.

ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല.

ലൈംഗികാരോപണത്തിൽ കുരുങ്ങിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലെ മുതിർന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എംഎൽഎസ്ഥാനം രാജിവെക്കാൻ രാഹുലിനുമേൽ സമ്മർദമേറുകയായിരുന്നു.

രാഹുൽ ഒരുനിമിഷംമുൻപ് രാജിവെച്ചാൽ അത്രയുംനല്ലതെന്ന് ഉമാ തോമസ് എംഎൽഎയും മുഖ്യധാരാരാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കണമെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞു. പരാതികൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പ്രവർത്തകസമിതിയംഗം രമേശ്‌ ചെന്നിത്തല വ്യക്തമാക്കിയപ്പോൾ അടിയന്തരമായി രാജിവെക്കണമെന്നായിരുന്നു വി.എം. സുധീരന്റെ ആവശ്യം. വി.ഡി. സതീശനും കടുത്ത എതിർപ്പിലാണ്. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി.

 

ലീഗുകാർ വെട്ടിനുറുക്കി കാട്ടിലുപേക്ഷിച്ച സിപിഐ എം പ്രവർത്തകൻ മരിച്ചു #CPIM_WORKER


തളിപ്പറമ്പ്: ശരീരമാകെ വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ച അരിയിലിലെ ആശാരിപ്പണിക്കാരനായിരുന്ന വള്ളേരി മോഹനൻ മരിച്ചു. കണ്ണൂർ എ കെ ജി ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മരണം.2012 ഫെബ്രുവരി 21ന് രാവിലെ 8.30 നാണ് ലീഗ് അക്രമികൾ വീട്ടിലെത്തി മോഹനനെ എടുത്തു കൊണ്ടു പോയി വെട്ടിനുറുക്കി മരിച്ചെന്ന് കരുതി കാട്ടിലുപേക്ഷിച്ചത്. തലയിലുൾപ്പടെ ശരീരമാസകലം വെട്ടേറ്റ് ​ഗുരുതരാവസ്ഥയിൽ 13 വർഷത്തിലേറെയായി കിടപ്പിലായിരുന്നു.

മോഹനനെ അക്രമികൾ എടുത്തു കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ച സ്കൂൾ വിദ്യാർഥിയായ മകൻ മിഥുനെയും ഇരുമ്പു വടി കൊണ്ടടിച്ചും വെട്ടിയും പരിക്കേൽപ്പിച്ചു. ലീഗ് അക്രമികൾ കാട്ടിലുപേക്ഷിച്ച മോഹനനെ ഒരു മണിക്കൂറിലേറെ തെരഞ്ഞാണ് ഭാര്യയും അയൽക്കാരുമുൾപ്പടെ കണ്ടെത്തിയത് തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതും അക്രമികൾ തടഞ്ഞു. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി മറ്റൊരു വഴിയിലൂടെ ചുമന്നെടുത്താണ് ആശുപത്രിയിലെത്തിക്കാനായത്.


ഇനി ഈ പാര്‍ട്ടികള്‍ ഇല്ല, മൂന്നൂറില്‍ അധികം പാര്‍ട്ടികളെ റദ്ദാക്കി ഇലക്ഷന്‍ കമ്മീഷന്‍, കേരളത്തില്‍ നിന്നും ഏഴ് പാര്‍ട്ടികളും.. #ElectionCommission

ന്യൂഡല്‍ഹി : രാജ്യത്ത് 334 പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. അംഗീകാരമില്ലാത്ത പാർട്ടികളെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇതോടെ, സംഭാവന സ്വീകരിക്കാനുള്ള അനുമതിയും ആദായനികുതി ഇളവും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവർക്ക് നഷ്ടപ്പെടും.

കേരളത്തിൽ നിന്ന് 7 പാർട്ടികളെ ഒഴിവാക്കി. ഒഴിവാക്കിയവയിൽ ആർഎസ്പി (ബി) ഉൾപ്പെടുന്നു. കേരളത്തിൽ നിന്നുള്ള ആർഎസ്പി (ബി), ആർഎസ്പിഐ (എം), സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി, സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, നാഷണൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി സെക്കുലർ, നേതാജി ആദർശ് പാർട്ടി എന്നിവയുടെ അംഗീകാരം റദ്ദാക്കി.

2019 മുതൽ ആറ് വർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികൾക്കെതിരെ പാർട്ടികൾക്ക് എവിടെയും ഓഫീസുകൾ സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

രജിസ്റ്റർ ചെയ്ത 2854 പാർട്ടികളിൽ 334 പാർട്ടികൾ റദ്ദാക്കി. ഇതോടെ, ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും ഉൾപ്പെടെ രജിസ്റ്റർ ചെയ്ത പാർട്ടികളുടെ എണ്ണം 2520 ആയി.

"നീതൂസ് അക്കാദമിയുടെ വീടിന് വെറും 15 ലക്ഷം, സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന വീടിന് 30 ലക്ഷം" വാര്‍ത്ത വ്യാജമോ സത്യമോ ? വൈറല്‍ പോസ്റ്റിന്റെ യാഥാര്‍ത്ഥ്യം ഇവിടെ വായിക്കുക : #Neethus_Academy_Wayanad_Home


 

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം പ്രചരിച്ച ഒരു പോസ്റ്റ് ആണ് നീതുസ് അക്കാദമി വയനാട് ദുരന്തത്തിൽ നൂറു കണക്കിന് പേരുടെ ജീവൻ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ മുണ്ടക്കൈയിലെ സൂപ്പർ ഹീറോ പ്രജീഷിൻ്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കിയ വീടുമായി ബന്ധപ്പെട്ട വാര്‍ത്ത. ചൂരല്‍മല ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രചരിച്ച വാര്‍ത്ത നൂറു കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ആലുവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന, വിദേശ ഭാഷകളും പ്രഫഷണല്‍ കോഴ്സുകളും പഠിപ്പിക്കുന്ന പ്രശസ്ത സ്ഥാപനമായ നീതുസ് അക്കാദമി നിര്‍മ്മിച്ച 15 ലക്ഷം രൂപ ചിലവ് വരുന്ന വീടും സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കുന്ന 30 ലക്ഷം ചിലവ് വരുന്ന വീടും തമ്മിലുള്ള അന്തരം കാണിക്കുന്ന പോസ്റ്റ് ആദ്യം ഷെയര്‍ ചെയ്തത് നീതുസ് അക്കാദമി നല്‍കിയ വീടിന്റെ കോണ്ട്രാക്റ്റ് ഏറ്റെടുത്ത വ്യക്തി ആയതിനാലും പലരും പോസ്റ്റ് ഷെയര്‍ ചെയ്യുകയുണ്ടായി. സര്‍ക്കാര്‍ വിമര്‍ശനം എന്ന നിലയില്‍ കൂടുതല്‍ വൈറല്‍ ആയി. അതിനാല്‍ തന്നെ യാഥാര്‍ത്ഥ്യം എന്താണെന്നു അറിയുന്നവരും അറിയാത്തവരും പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടയില്‍ ആണ് നീതൂസ് അക്കാദമി തന്നെ പോസ്റ്റിന്റെ നിജസ്ഥിതിയുമായി മുന്നോട്ട് വന്നത്. അതോടൊപ്പം സര്‍ക്കാര്‍ ഓരോ വീടിനു വേണ്ടി ചിലവാക്കുന്ന കണക്കും വീടിന്റെ ചിലവും പുറത്ത് വന്നിട്ടും വ്യാജ പോസ്റ്റ് പറന്നു നടക്കുകയാണ്. വീട് പണിയാൻ ഉപയോഗിക്കുന്ന സാധനങ്ങളും അതിന്റെ ബ്രാൻഡും മറ്റു സ്പെസിഫിക്കേഷനുകൾ എല്ലാം അടക്കം സർക്കാർ കണ്ട എസ്റ്റിമേറ്റ് തുകയായിരുന്നു 30 ലക്ഷം എന്നത്. എന്നാൽ പിന്നീട് 2025 മാർച്ച് 3 ന് നടന്ന നിയമസഭാ യോഗത്തിൽ മന്ത്രി കെ രാജനും മുഖ്യമന്ത്രി വിളിച്ച യോഗത്തിലും വീട് പണിയുന്നതിനുള്ള പണം സംബന്ധിച്ച ചർച്ചയിൽ ചില തീരുമാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ അറിയിച്ചിട്ടുണ്ട്. സ്പോൺസർ ചെയ്യുന്നവരിൽ നിന്നും ഒരു വീടിന് 20 ലക്ഷം എന്ന രീതിയിൽ കണക്കാക്കാം എന്നും അതിൽ അധികം വരുന്ന തുകയുണ്ടെങ്കിൽ അത് സർക്കാർ വഹിക്കാം എന്നും കൃത്യമായി യോഗത്തിൽ പറഞ്ഞിട്ടുണ്ട്. വീട് ഉണ്ടാക്കുന്നതിനുള്ള തുക 20 ലക്ഷമായി കുറയ്ക്കുമ്പോൾ മേൽപ്പറഞ്ഞ സ്പെസിഫിക്കേഷൻ കളിൽ മാറ്റമൊന്നും വരുത്തിയിട്ടല്ല, ഗുണമേന്മയിൽ വിട്ടുവീഴ്ച വരുത്തിയിട്ടല്ല അത് ചെയ്യുന്നത് എന്നും വ്യക്തമാക്കിയിട്ടുണ്ട്.



അതോടൊപ്പം നീതൂസ് അക്കാദമിയുടെ പേരില്‍ വന്ന വ്യാജ വാര്‍ത്തയെ കുറിച്ച് അവര്‍ക്ക് തന്നെ പോസ്റ്റ് ഇടേണ്ടണ്ടാതായി വന്നു ആ പോസ്റ്റ് ഇങ്ങനെയാണ് :




പ്രിയപ്പെട്ടവരെ,

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ സൗത്ത് ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന സ്ഥാപനമാണ് നീതൂസ് അക്കാദമി.

അക്കാദമിക് മികവിനൊപ്പം തന്നെ, സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയാകാൻ നീതൂസ് അക്കാദമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്.

അതിന്റെ ഭാഗമായി, മുണ്ടക്കൈയിലെ നമ്മുടെ സ്വന്തം സൂപ്പർഹീറോ പ്രജീഷിന്റെ അമ്മയ്ക്ക് സ്ഥലം വാങ്ങി വീട് പണിത് കൊടുത്തത് ഞങ്ങളുടെ ഒരു സേവനമനുബന്ധമായ സത്പ്രവർത്തിയായിരുന്നു. അതിനെ വിവാദങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് ദുഃഖകരമാണ്.

ഞങ്ങൾ വീട് പണിയുവാൻ ഏൽപ്പിച്ച കോൺട്രാക്റ്റർ വയനാട്കാരനാണ്. എറണാകുളത്തുള്ള ഞങ്ങൾക്ക് ഇവിടെയുള്ള ഒരു കോൺട്രാക്റ്ററെ കൊണ്ട് പോയി ജോലി ചെയ്യിപ്പിക്കാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ട്. അത് കൊണ്ട് തന്നെ മരണപ്പെട്ട പ്രജീഷിൻ്റെ ചേട്ടൻ പ്രവീൺ കണക്റ്റ് ചെയ്ത അഞ്ച് കോൺട്രാക്റ്റർമാറിൽ നിന്നും ഇദ്ദേഹത്തിൻ്റെ കൊട്ടേഷൻ കണ്ടിട്ട് വർക്ക് അദ്ദേഹത്തെ ഏൽപ്പിക്കുകയായിരുന്നു. അദ്ദേഹത്തിൻ്റെ രാഷ്ട്രീയമോ മറ്റ് പശ്ചാത്തലമോ ഞങ്ങൾക്ക് അറിയില്ല.

കോൺട്രാക്റ്ററുടെ പ്രാഥമിക ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിന് വഴിവെച്ചെങ്കിലും, ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ട ഉടനെ ഞങ്ങളുടെ ടീം അദ്ദേഹത്തോട് ഇതിൻ്റെ യഥാർഥ ചിലവുകൾ സംസാരിച്ചു. അതിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണ പോസ്റ്റ് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

കോൺട്രാക്റ്റർക്ക് കൊടുത്തതിന് പുറമെ വീടിനുള്ള സ്ഥലം വാങ്ങാനും ഇൻ്റീരിയറിനും വേറെ പൈസ ചെലവായിട്ടുണ്ട്.ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായി നിലനിൽക്കുന്ന ഒരു സ്ഥാപനം എന്ന നിലയിൽ എത്ര രൂപ കൃത്യമായ ചെലവായി എന്ന് പറയുവാൻ ഞങ്ങളുടെ കമ്പനി പോളിസി അനുവദിക്കുന്നില്ല എന്ന കാര്യം കൂടെ വളരെ വിനീതമായി ഓർമ്മപ്പെടുത്തുകയാണ്. എന്തായാലും 15 ലക്ഷം രൂപക്ക് സ്ഥലം വാങ്ങി വീടും ഇൻ്റീയർ ഉൾപ്പെടെ പണിത് തീർക്കാൻ കഴിയില്ല എന്നത് യാഥാർഥ്യവുമാണ്.

സമൂഹത്തോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായും, പ്രജീഷിനോടുള്ള ആദരസൂചകമായും നടത്തിയ ഈ സത്കാര്യത്തെ ദയവായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് ഞങ്ങൾ ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു.

വയനാട് ദുരന്തം ഉണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ ഒരു തുക ഞങ്ങൾ സംഭാവന ചെയ്തിരുന്നു. ഇനിയും സർക്കാർ ചെയ്യുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഞങ്ങൾ കൂടെയുണ്ടാകും.




പോസ്റ്റ് ലിങ്ക് : https://www.facebook.com/100071813790359/posts/769782602092193/?mibextid=rS40aB7S9Ucbxw6v


 

ഇലക്ഷന്‍ ഉള്‍പ്പടെ അടുത്ത് വരുന്ന സാഹചര്യത്തില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ അനിയന്ത്രിതമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം വാര്‍ത്തകളുടെ നിജസ്ഥിതി അറിയാതെ പല രാഷ്ട്രീയ പാര്‍ടികളുടെയും സംസ്ഥാന നേതാക്കള്‍ വരെ ഇത്തരം പോസ്റ്റുകള്‍ ഷെയര്‍ ചെയ്യപ്പെടുന്നു എന്ന് അറിയുമ്പോഴാണ് വ്യാജ വാര്‍ത്തകള്‍ക്ക് സമൂഹത്തെ എത്ര മനോഹരമായി കബളിപ്പിക്കാന്‍ കഴിയും എന്ന് മനസ്സിലാകുന്നത്. ആയതിനാല്‍ പ്രിയ വായനക്കാര്‍ വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ കൂടി ശ്രമിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.



ചൈനയിൽ ചുവപ്പ് പരക്കുന്നു: 10 കോടി കവിഞ്ഞ് അംഗത്വം #china_communist

 
 

ബീജിങ്‌: ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നേറ്റം. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. 1921ൽ ആണ് പാർടി നിലവില്‍ വന്നത്. 2024 അവസാനത്തോടെ 10.027 കോടി അംഗങ്ങളുണ്ടെന്നാണ് സിപിസിയുടെ സെൻട്രൽ ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെന്റ്‌ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2023നെ അപേക്ഷിച്ച് അംഗത്വത്തിൽ ഏകദേശം 10.90 ലക്ഷത്തിന്റെ വർധനവ് ഉണ്ട്. ജൂലൈ ഒന്നിന്‌ പാർടി സ്ഥാപക ദിനാഘോഷങ്ങൾക്കു മുന്നോടിയായാണ് അംഗത്വവിവരം പുറത്തിറക്കിയത്.

പാർടി അംഗങ്ങളിൽ 30.9 ശതമാനം (3.10 കോടി) വനിതകളാണ്‌. 33 ശതമാനവും തൊഴിലാളികളും കർഷകരുമാണ്.  2.14 കോടി പേർ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുകയാണ്‌. കർശന മാനദണ്ഡങ്ങൾ പാലിച്ചും പരിശോധന നടത്തിയുമാണ്‌ അംഗത്വം നൽകുന്നത്‌. അംഗങ്ങൾ ശമ്പളത്തിന്റെ രണ്ടു ശതമാനം അംഗത്വ ഫീസായി പാർടിഫണ്ടിലേക്ക്‌ നൽകുകയും വേണം.
 


നിലമ്പൂരിൽ 'സ്വരാജ്' ; നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. #MSwaraj

നിലമ്പൂർ :  നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർത്ഥി.  സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സമാപിച്ചതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

 അൻവറിൻ്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.  ‘നിലമ്പൂരിൽ എൽഡിഎഫ് രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്.  എം സ്വരാജിനെ മുൻനിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ തീരുമാനം.  ഏറ്റവും വാശിയേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക.  അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് തുടക്കം കുറിക്കും.  നിലമ്പൂരിൽ യുഡിഎഫിനൊപ്പമാണ് മത്സരം.  അൻവറിൻ്റെ വിഷയം ഞങ്ങൾക്ക് ഒരു പ്രശ്നമല്ല.  പുറത്ത് കാണുന്ന തർക്കമല്ല, അതിനപ്പുറമുള്ള തർക്കങ്ങളാണ് യു.ഡി.എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 നിലമ്പൂരിൽ വോട്ടെടുപ്പ് ജൂൺ 19 ന്. 

ഫലം ജൂൺ 23 ന് അറിയാം. പി വി അൻവർ എം എൽ എ രാജിവെച്ച പശ്ചാത്തലത്തിലാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.   ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കൊപ്പമാണ് കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പിനും നിയമസഭാ തെരഞ്ഞെടുപ്പിനും മാസങ്ങൾ മാത്രം ശേഷിക്കെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.

കെപിസിസിക്ക് പുതിയ അമരക്കാരൻ, കെ സുധാകരനെ മാറ്റി സണ്ണി ജോസഫിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. #SunnyJosephKPCC

പുതിയ കെപിസിസി പ്രസിഡൻ്റായി സണ്ണി ജോസഫ് എംഎൽഎയെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു.  അടൂർ പ്രകാശ് യുഡിഎഫ് കൺവീനറാകും.  പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ വർക്കിങ് പ്രസിഡൻ്റുമാരായും തിരഞ്ഞെടുത്തു.  കെ സുധാകരനെ എഐസിസി പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവാക്കി.  സുധാകരൻ്റെ സംഭാവനകൾ അഭിനന്ദനാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.  തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പുതിയ പ്രസിഡൻ്റ് വരുന്നത്.  അടുത്ത പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ആൻ്റോ ആൻ്റണിയുടെ പേരും ഉണ്ടായിരുന്നു.

 പുതിയ കെപിസിസി പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം ഇനിയും വൈകിക്കേണ്ടെന്നായിരുന്നു ഹൈക്കമാൻഡിൻ്റെ തീരുമാനം.  കൊടിക്കുന്നിൽ സുരേഷും പ്രസിഡൻ്റ് സ്ഥാനത്തിന് താൽപര്യം പ്രകടിപ്പിച്ച് ഹൈക്കമാൻഡിനെ സമീപിച്ചെങ്കിലും അതും നടന്നില്ല.

വീടിന് പുറത്തുണ്ടായ സ്ഫോടനം ആസൂത്രിതം; ശോഭാ സുരേന്ദ്രൻ. #politics

 


 വീടിന് എതിർവശത്തുള്ള സ്ഫോടനം ആസൂത്രിതമാണെന്ന് ശോഭ സുരേന്ദ്രൻ ആവർത്തിച്ചു. സ്ഫോടനത്തെ പടക്കമാക്കി മാറ്റാൻ പോലീസ് അധികാരികൾ ഗൂഢാലോചന നടത്തിയതായും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഫോറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്ഫോടനത്തിന് പിന്നിൽ ഒരു ഗുണ്ടയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ അവകാശവാദം നിരാകരിച്ചുകൊണ്ട് ശോഭ സുരേന്ദ്രൻ വീണ്ടും രംഗത്തെത്തി. ബൈക്കിൽ സഞ്ചരിക്കുന്ന രണ്ട് പേരുടെ സിസിടിവി ദൃശ്യങ്ങൾ ശോഭ സുരേന്ദ്രൻ പുറത്തുവിട്ടു.

ശോഭ സുരേന്ദ്രന്റെ വീടിന് എതിർവശത്തുള്ള വീടിന് മുന്നിലാണ് സ്ഫോടനം നടന്നത്. ഗുണ്ടയുടെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു, സ്ഫോടനത്തിന് പിന്നിൽ ഒരു ഗുണ്ടയാണെന്ന് പോലീസ് കണ്ടെത്തി. എതിർവശത്തുള്ള വീട്ടിൽ താമസിക്കുന്ന വിദ്യാർത്ഥിയുടെ അറിവോടെയാണ് സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതെന്ന് പോലീസ് കണ്ടെത്തി. എന്നിരുന്നാലും, ശോഭ സുരേന്ദ്രൻ ഈ അവകാശവാദം നിരസിക്കുന്നു.

വഖഫ് ബില്ലിനെതിരെ വിജയ്‌ ; എന്നും ന്യൂനപക്ഷങ്ങളോടൊപ്പം എന്ന് താരം. #ActorVijay


 

വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ ടിവികെ പ്രസിഡന്റ് വിജയ് സ്വാഗതം ചെയ്യുന്നു. പുതിയ നിയമം മുസ്ലീങ്ങൾക്ക് എതിരാണ്. മുസ്ലീങ്ങൾക്കും അടിച്ചമർത്തപ്പെട്ടവർക്കും ഒപ്പം താൻ എപ്പോഴും ഉണ്ടാകുമെന്ന് വിജയ് പറഞ്ഞു. എക്‌സിൽ തന്റെ പ്രതികരണം വിജയ് പങ്കുവെച്ചു.

അതേസമയം, വഖഫ് ഹർജികളിൽ സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് സ്വത്തുക്കളിൽ നിലവിൽ തൽസ്ഥിതി തുടരണമെന്നും ഡിനോട്ടിഫിക്കേഷൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. ഈ സമയത്ത് പുതിയ നിയമനങ്ങൾ നടത്തരുതെന്ന് കോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു.

കേന്ദ്രത്തിന് മറുപടി നൽകാൻ കോടതി 7 ദിവസത്തെ സമയം നൽകി. അതുവരെ വഖഫ് സ്വത്തുക്കൾ ഡിനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അതേസമയം, നടനും ടിവികെ പാർട്ടി പ്രസിഡന്റുമായ വിജയ്‌ക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. വിജയ്‌ക്കെതിരായ നടപടി പ്രധാനമായും രണ്ട് കാരണങ്ങളാൽ സ്വീകരിച്ചു. ഒരു കാരണം, നടന്റെ സിനിമകളിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നു എന്നതാണ്. മറ്റൊന്ന്, വിജയ് ആതിഥേയത്വം വഹിച്ച ഇഫ്താർ പാർട്ടിയിൽ 'മദ്യപന്മാർ' ഉണ്ടായിരുന്നു എന്നതാണ്. ഈ രണ്ട് കാരണങ്ങളാലാണ് സംഘടന നടപടിയെടുത്തത്.

ഡൽഹിയിൽ ബിജെപി; ഒടിഞ്ഞു നുറുങ്ങി ആം ആദ്മി പാർട്ടി, ചിത്രത്തിൽ ഇല്ലാതെ കോൺഗ്രസ്.. #DelhiElectionResultsLive

27 വർഷത്തിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തി.   2015ലും 2020ലും വാശിയേറിയ പോരാട്ടങ്ങൾ നടത്തിയെങ്കിലും മികച്ച പ്രകടനത്തിൻ്റെ നിലവാരത്തിലെത്താൻ ബിജെപിക്കായില്ല.   എന്നാൽ മൂന്നാം മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതോടെ ഡൽഹി നിയമസഭയും പൊട്ടിത്തെറിക്ക് വഴിമാറി.   ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യതലസ്ഥാനം നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് വേദിയായി.   അരവിന്ദ് കെജ്രിവാളിൻ്റെ ജയിൽ പ്രവേശം മുതൽ അതിഷി മുഖ്യമന്ത്രിയായി എത്തുന്നത് വരെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

  ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിൽ ബിജെപിയുടെ വിജയത്തിനു പുറമെ വീണ്ടും ഒരു മോദി മാജിക്കിനെ കുറിച്ചും ചർച്ച നടക്കുന്നുണ്ട്.   മോദി തരംഗം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പിനാണ് ഡൽഹി സാക്ഷ്യം വഹിക്കുന്നത്.   കൃത്യമായ ആസൂത്രണത്തോടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ സമീപിച്ചത്.   എഎപിയുടെ ഭരണപരാജയങ്ങൾ തുറന്നുകാട്ടുക, ഭിന്നിപ്പുണ്ടാക്കുന്ന പ്രതികരണങ്ങൾ ഒഴിവാക്കുക, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ സ്വാധീനിക്കുക, പ്രധാന മണ്ഡലങ്ങളിൽ വിജയസാധ്യത വർധിപ്പിക്കാൻ തന്ത്രപരമായി സ്ഥാനാർത്ഥികളെ നിർത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ബിജെപിയുടെ ഗെയിം പ്ലാൻ ബഹുമുഖമാണ്.

  വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിൽ എഎപിയുടെ പോരായ്മകൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള രണ്ട് ഘട്ട പ്രചാരണമാണ് ബിജെപിയുടെ തന്ത്രത്തിൻ്റെ പ്രധാന ഘടകങ്ങളിലൊന്ന്.   ഡൽഹിയിലുടനീളം പോസ്റ്ററുകൾ പതിച്ചും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണനേട്ടങ്ങളും എഎപി സർക്കാരിൻ്റെ ഭരണനേട്ടങ്ങളും താരതമ്യപ്പെടുത്തി, ഭരണത്തിലെ വ്യത്യാസങ്ങൾ ഊന്നിപ്പറയാനും ഡൽഹിയുടെ ഭാവിക്കായി സമഗ്രമായ പദ്ധതി അവതരിപ്പിക്കാനും ബിജെപിക്ക് കഴിഞ്ഞു.

ലഭിച്ചത് മികച്ച ചികിത്സ ; നന്ദി പറഞ്ഞു ഉമ തോമസ്‌, കടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. #UmaThomas

 


എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മുഖ്യമന്ത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ഉമാ തോമസിൻ്റെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. തനിക്ക് മികച്ച ചികിത്സ നൽകിയതിന് മുഖ്യമന്ത്രിക്ക് ഉമാ തോമസ് നന്ദി പറഞ്ഞു. എന്നാൽ, ഇത് തൻ്റെ കടമയാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.


എല്ലാവരും കൂടെയുണ്ടെന്ന് ഉമ തോമസ് പറഞ്ഞു. രാജ്യം മുഴുവൻ അവിടെയുണ്ടെന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടുത്തയാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഉമാ തോമസിൻ്റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎൽഎയുടെ ഫെയ്‌സ്ബുക്ക് സംഘം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ രാധാമണി പിള്ള, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ഉമാ തോമസ് നടത്തിയ വീഡിയോ കോളിൻ്റെ ദൃശ്യങ്ങളും ഫെയ്‌സ്ബുക്ക് പോസ്റ്റിലുണ്ട്. തനിക്ക് ഇപ്പോൾ അൽപ്പം ആശ്വാസമുണ്ടെന്നും വരുന്ന നിയമസഭയിൽ താൻ ഉണ്ടാകാനിടയില്ലെന്നും മന്ത്രി വന്നതിൽ സന്തോഷമുണ്ടെന്നും വീഡിയോ കോളിൽ ഉമാ തോമസ് പറയുന്നു. അതിനിടെ, കഴിഞ്ഞ ദിവസം എംഎൽഎ ഉമാ തോമസിനെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി. അപകടം നടന്ന് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയത്.

കലൂര്‍ അപകടം : ഉമ തോമസ്‌ എംഎല്‍എയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു, പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറഞ്ഞ് മകന്‍.. #UmaThomas

ഏറണാകുളം : കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻ്റിലേറ്റർ സപ്പോർട്ട് രണ്ട് ദിവസം കൂടി തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.

അറസ്റ്റിലായ മൃദംഗ വിഷൻ എംഡി എം നിഗോഷ് കുമാറിനെ പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.

മൃദംഗ വിഷൻ്റെ സംഘാടകരായ എംഡി എം നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൾ റഹീം, സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയിലാണ്.

അതേസമയം അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ വിഷ്ണു പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതിനിടെ, കൊച്ചി കലൂരിൽ നടന്ന നൃത്ത പരിപാടിയിലെ പണമിടപാട് സംബന്ധിച്ച് പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 316 (2), 318 (4), 3 (5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നിക്കോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹീം, നടി ദിവ്യാ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ, നിക്കോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.

കന്നിയങ്കത്തിന് പ്രിയങ്ക, നാമനിർദ്ധേശ പത്രിക സമർപ്പിച്ചു. #Priyanka_Gandhi

 


കന്നി അങ്കത്തിനായി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വയനാട് മണ്ഡലം വരണാധികാരിയായ കലക്ടർക്കാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര, മകൻ റൈഹാൻ എന്നിവർ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും മണ്ണിടിച്ചിലിൽ മരിച്ചവരുടെ സംസ്‌കാരം നടന്ന പുത്തുമല സന്ദർശിക്കും.

വലിയ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചത്. വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് പ്രിയങ്ക പരിപാടിയിൽ പറഞ്ഞു. പതിനേഴാം വയസ്സിലാണ് അദ്ദേഹം ആദ്യമായി പ്രചാരണത്തിനിറങ്ങിയത്. വയനാടിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണെന്നും പ്രിയങ്ക പറഞ്ഞു. വയനാട്ടിലെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടും. ഓരോരുത്തരുടെയും വീട്ടിൽ പോയി അവരുടെ പ്രശ്നങ്ങൾ കേൾക്കും. താൻ കാരണം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു.

35 വർഷമായി അദ്ദേഹം തൻ്റെ പിതാവിനും അമ്മയ്ക്കും സഹോദരനുമായി പ്രചാരണം നടത്തി. ആദ്യമായി എനിക്കുവേണ്ടി പ്രചാരണം നടത്തുന്നു. എനിക്ക് ഈ അവസരം നൽകിയതിന് കോൺഗ്രസ് പാർട്ടിക്കും പ്രസിഡൻ്റ് ഖാർഗെയ്ക്കും നന്ദി. ഞാൻ ചൂരൽമലയും മുണ്ടക്കൈയും സന്ദർശിച്ചിരുന്നു. വയനാടിൻ്റെ നഷ്ടം നേരിട്ടറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടവരെ നേരിൽ കണ്ടു. മഹാവിപത്തിനെ അവർ തികഞ്ഞ ധൈര്യത്തോടെ നേരിട്ടു. ആ ധൈര്യം എന്നെ വല്ലാതെ ആകർഷിച്ചു. വയനാടൻ കുടുംബത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. വയനാടിൻ്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അംഗീകാരമാണ്. വയനാടുമായുള്ള ബന്ധം ശക്തമാക്കും, പ്രിയങ്ക പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0